എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒന്നാണ് എന്റെ സൗഹൃദങ്ങൾ. ഞാൻ എന്ന വ്യക്തി ഞാനായി മാറുന്നത് എന്റെ സൗഹൃദങ്ങളിൽ നിന്നും ആണ്. കാരണം പത്താം ക്ലാസ് വരെ ഞാൻ ഒരു പച്ച പാവമായിരുന്നു എന്നാണ് എന്റെ ഒരു തോന്നൽ. അങ്ങനെ തോന്നാൻ ഉള്ള കാരണം മറ്റൊന്നുമല്ല എനിക്ക് നല്ല സൗഹൃദങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞ് +1 ആയ ടൈമിൽ എനിക്ക് എന്റെ വൈബിന് പറ്റിയ നാല് കൂട്ടുകാരികളെ കിട്ടി. നജ,ശൻവ, ഹന്ന,സുആദ ഇവരായിരുന്നു എന്റെ ഹീറോസ്. എല്ലാവർക്കും സ്വന്തമായി ഇരട്ട പേരും ഉണ്ടായിരുന്നു അത് വേറെ കാര്യം. ഇവർ ഉള്ളത് കൊണ്ട് തന്നെ എനിക്ക് എന്റെ സെക്കന്ററി ജീവിതം അടിപൊളി ആയിരുന്നു. എന്തിനു പറയണം ഒരു ദിവസം എങ്കിലും മിസ്സിന്റെ വായീന്ന് ചീത്ത കേൾക്കാതെ സ്കൂൾ വിട്ട് പോരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പൊ ഞാൻ ഡിഗ്രിക്ക് പഠിക്കുകയാണ് ഇവിടെയും എനിക്ക് സുഹൃത്തുക്കൾ ഉണ്ട് എന്റെ വൈബിന് പറ്റിയവർ തന്നെ പക്ഷെ എനിക്ക് എന്റെ സെക്കന്ററി ലൈഫ് ആയിരുന്നു കൂടുതൽ ഇഷ്ട്ടം.ഞാൻ ഇപ്പഴും അല്ലാഹുവിനോട് സ്തുതി പറയുന്നു കാരണം ഇപ്പഴും എന്റെ കൂടെ എന്റെ സുഹൃത്തുക്കൾ ഉണ്ട്. ഇവർ എല്ലാവരും ഉള്ളത് കൊണ്ട്
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ;ചോര വാർക്കുന്ന ജീവിതം തന്നെയാണ്. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്.അതിലുപരി അതൊരു വാസ്തവമാണ്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ, നജീബിനും ഹകീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കാൾക്കും എന്ന സമർപ്പണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല. പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. ഇതിലെ പ്രധാന കഥാപാത്രമായ നജീബ്,നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃതിന്റെ നെയ്പുണ്യം പ്രശംസനീയം തന്നെ. തീർച്ചയായും നാം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഇത്രയും വേദനകളും പ്രയാസങ്ങളും സഹിച്ച അയാൾ എന്നിട്ടും ജീവിച്ചില്ലേ? തളർന്നു വീണിടെതെല്ലാം എഴുന്നേറ്റില്ലേ? ഒടുവിൽ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളികളുടെ ഗൾഫ് ജീവിതത്തെക്കുറിചുള്ള ഈ കഥ നമ്മുടെ പല സങ്കൽപ്പങ്ങളും തിരുത്തികുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമർശിച്ചുണ്ടാവില്ല. നജീബിൽ നിന്നും നമ്മുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രത
ഇന്നത്തെ കേരളത്തിന്റെ കാലാവസ്ഥ അത്ഭുതകരമായ രീതിയിലാണുളളത്ത്. പഴക്കമുള്ള ഇന്നത്തെക്കേരള കാലാവസ്ഥ അനിയന്ത്രിതമായ മഴയോ, കൊച്ചുകാറ്റോ, ഇടിവെട്ടോടെ മാറുന്നു. മഴയും കാറ്റും ഒരു അനന്ത നൃത്തത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. നാട്ടിലെ പച്ചക്കറികള്‍ ഉണ്ടാവുന്ന സമയമാണ്. മഴയുടെ രാസക്രീഡയില്‍ അവസാനിക്കുന്ന കരിമ്പുകള്‍ എന്നൊക്കെ പ്രതീക്ഷാസമയത്തെ നിഗമനങ്ങളെ ചുരുക്കുന്നു. മഴയുടെ വേഗത കൂടുതലായിരിക്കുന്നതോടെ, അന്ധകാരത്തിലുള്ള വീടുകളിലെ വെളിച്ചവും എത്ര കുറഞ്ഞുനില്ക്കുന്നു. കാറ്റുകളുടെ സഹായത്താൽ, മഴയുടെ കാലത്ത് എല്ലാവരും സുഖമായി സൃഷ്ടിക്കുന്നു. ഇന്നത്തെ കേരള കാലാവസ്ഥ കൂടുതല്‍ ശ്രദ്ധേയമായി അനുഭവപ്പെടുന്നു. ഇന്നുവരെ എങ്ങനെയാണ് നാട്ടിലെ എല്ലാവരും ആകാംക്ഷേരത്തിലേക്ക് മറക്കുന്നതെന്നാണ് അറിവ്. മഴക്കാലത്തെ സൗന്ദര്യം പരിപാലിക്കുന്നതിനായി, അവിടെ ആദ്യമായി ഒരു മഴവില്ലാത്ത യാത്രക്കു കാരണമായിരിക്കുന്നു. മഴ വിഷയത്തില്‍ ഇന്നത്തെ കേരളം അത്ഭുതകരമായി അവിടെ പ്രസരിക്കുന്നു Muhameed Sinan N First B. A. Economics Al Shifa College of Arts and Science
Comments
Post a Comment